Wednesday, March 2, 2011

കരുമ്പിൽ - ചുള്ളിപ്പാറ : യുവതയുടെ മികച്ച പ്രകടനം


കോര്‍മത്ത് അബ്ദുല്ല സദസ്സിനെ അഭിസംബോധന ചെയ്യുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ്, കോര്‍മത്തിന്റെ ശാഖകള്‍ തേടിയുള്ള പോക്കര്‍ക്കയുടെ യാത്രക്കിടയില്‍, പാലത്തിങ്ങല്‍ കോര്‍മത്ത് കുഞ്ഞാലന്‍ കുട്ടി ഹാജിയുടെ അടുത്തെത്തിയപ്പോഴായിരുന്നു കരുമ്പിലെയും ചുള്ളിപ്പാറയിലെയും കോര്‍മത്ത് കുടുംബ ശാഖകളെ കുറിച്ചറിഞ്ഞത്. അതനുസരിച്ച്, അടുത്തൊരു ദിവസം തന്നെ, ഞങ്ങള്‍ കരുമ്പിലും ചുള്ളിപ്പാറയിലും സന്ദര്‍ശനം നടത്തുകയും കാരണവന്മാരായ മുഹമ്മദ് ഹാജി, കെ. കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ കുട്ടിയായിരിക്കുമ്പോള്‍, പെരുവള്ളൂരില്‍ നിന്ന് കുടുംബക്കാര്‍ കരുമ്പില്‍ വന്നിരുന്നതായും ഇവിടെനിന്നു അങ്ങോട്ടും പോയിരുന്നതായും മുഹമ്മദ് ഹാജി പറഞ്ഞിരുന്നു. കുടുംബത്തിന്റെ ഒരേകദേശ ചരിത്രവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നു. പക്ഷെ, അത് രേഖപ്പെടുത്തി വെച്ചിരുന്ന പോക്കര്‍ക്ക ഇപ്പോള്‍ വാര്‍ദ്ധക്യസഹജമായ രോഗത്തിനടിമയായതിനാല്‍, പഴയ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

മഞ്ചേരിയില്‍ നടക്കാനിരിക്കുന്ന കോര്‍മത്ത് സംഗമത്തിന്റെ ഭാഗമായി, ഈ ഫെബ്രവരി 27 ന്ന് ഞായറാഴ്ച കരിമ്പിലെത്തിയ പ്രവര്‍ത്തകരെ സ്വീകരിച്ചത്, മുഹമ്മദ് ഹാജിയും അബ്ദുറഹ്മാന്‍ മാസ്റ്ററും നഷ്ടപ്പെട്ട കോര്‍മത്ത് കുടുംബാംഗങ്ങളായിരുന്നു. ആ കാരണവന്മാര്‍ മരണപ്പെട്ടു പോയിരിക്കുന്നു. എങ്കിലും, കോര്‍മത്ത് കോലോത്ത് മൊയ്തീന്‍ കുട്ടി ഹാജി, ജേഷ്ടന്‍ അഹ്മദ് ഹാജി തുടങ്ങിയ കാരണവന്മാര്‍ ചുറുചുറുക്കോടെ സ്ഥലത്തെത്തിച്ചേരുകയും കഴിയുന്നിടത്തോളം വിവരങ്ങള്‍ നല്‍കുകയും ചെയ്തു.


അഹ്മദ് ഹാജി
പൂര്‍വികരെ കുറിച്ച് കൂടുതലൊന്നും, പക്ഷെ, ഇവര്‍ക്കറിയുകയില്ല. കോര്‍മത്ത് കുട്ട്യാമു എന്നയാളുടെ അനന്തിരവന്മാരാണ്, ഇപ്പോള്‍ കരുമ്പിലും ചുള്ളിപ്പാറയിലുമായി വ്യാപിച്ചു കിടക്കുന്നതെന്നും, പൂര്‍വികര്‍ പ്രദേശത്ത് ഉന്നത സ്ഥാനീയരായിരുന്നുവെന്നും എഴുപത്തിയാറുകാരനായ മൊയ്തീന്‍ കുട്ടി ഹാജി ഓര്‍ക്കുന്നു. ഇദ്ദേഹത്തിന്റെ പിതാമഹന്റെ പേരും മൊയ്തീന്‍ കുട്ടി എന്നായിരുന്നു. കോര്‍മത്ത് കുഞ്ഞിപ്പോക്കര്‍ എന്നയാളാണ്, പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങലേക്കു പോയതെന്ന് അഹ്മദ് ഹാജി പറയുന്നു.


മൊയ്തീന്‍ കുട്ടി ഹാജി

മുമ്പ് പറഞ്ഞ കാരണവന്മാരുടെ, അഭാവത്തില്‍ വിഷമമുണ്ടായെങ്കിലും, ഊര്‍ജ്ജസ്വലരായ ഒരു കൂട്ടം യുവതലമുറ സംഘത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. സ്ഥലം പഞ്ചായത്ത് മെമ്പറായ കോര്‍മത്ത് മുനീറിന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ ഒരുമിച്ചു കൂടിയത്. തൊട്ടടുത്ത കോര്‍മത്ത് കുടുംബത്തില്‍, ഇതേ സമയത്ത് കല്യാണം നടക്കുകയായിരുന്നു. കല്യാണ വീട്ടില്‍ എല്ലാ


കുടുംബത്തോടൊപ്പം

വിധ സജ്ജീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലും, യാതൊരു വിഷമവും പ്രകടിപ്പിക്കാതെ, ആദ്യന്തം പരിപാടിയില്‍ പങ്കെടുത്ത ഈ ചെറുപ്പക്കാരുടെ സമീപനം ഞങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചുവെന്നു പറയേണ്ടതില്ലല്ലോ. സംഗമത്തിന്റെ, പ്രാദേശിക കണ് വീനര്‍ കൂടിയാണ് ഗൃഹനാഥനായ മൻസൂര്‍. നൂറുക്കണക്കില്‍ കുടുംബങ്ങളുടെ പ്രതിനിധികളായി അവിടെ എത്തിയ സദസ്സ്, സംഗമത്തിന്റെ വിജയപ്രദമായ നടത്തിപ്പിന്ന് എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയുണ്ടായി.


ഒരു ഫയല്‍ ചിത്രം

No comments:

Post a Comment