Sunday, July 1, 2012

കോർമത്ത് അബ്ദുറഹ്മാൻ ഹാജി(തിരൂരങ്ങാടി) അന്തരിച്ചു







തിരൂരങ്ങാടി; കോർമത്ത് കുടുംബ കാരണവരും, എജ്യുമാർട്ട്(കോഴിക്കോട്), തിരൂരങ്ങാടി ബുക്ക് സ്റ്റാൾ, അഷ്രഫി ബുക്ക് സ്റ്റാൾ എന്നിവയ്ടെ ഉടമയുമായ കോർമത്ത് അബ്ദുറഹ്മാൻ ഹാജി നിര്യാതനായി.
ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം 4. 30 ന്നു, തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
കൂർമത്ത് അബൂബക്കർ ഹാജിയുടെ നാലാം തലമുറയിൽ പെട്ട കോർമത്ത് മുഹമ്മദ് കുട്ടി-മടപ്പള്ളി ബീക്കുട്ടി ദമ്പതികളുടെ മകനായി തിരൂരങ്ങാടിയിൽ ജനിച്ചു. പതിനാറാം വയസ്സിൽ, സഹോദരൻ ഉമർ ഹാജിയൊടൊപ്പം, കെ. മുഹമ്മദ് കുട്ടി ആന്റ് സൺസ് എന്ന സ്ഥാപനം സ്ഥാപിച്ചു കൊണ്ട് പ്രസിദ്ധീകരണ രംഗത്ത് കാലെടുത്തു വെച്ചു. പിന്നെ, തിരൂരങ്ങാടി ബുക്ക് സ്റ്റാൾ, അഷ്രഫി ബുക്സ്, എജ്യുമാർട്ട് എന്നിവയിലൂടെ കേരളത്തിലെ പ്രസിദ്ധീകരണ രംഗത്ത് മേധാവിത്തം സ്ഥാപിക്കുകയായിരുന്നു.
ഭാര്യമാർ: പരേതയായ കദിയുമ്മ, മുത്തുബി
ചന്തപ്പടിയിലെ, കെ. മുഹമ്മദ് കുട്ടി ആന്റ് സൺസിന്റെ ഉടമ ഉമർ ഹാജിയും ഖുഞ്ഞിക്കദിയയുമാണ് സഹോദരങ്ങൾ.
മുസ്തഫ, മുജീബ്, മുനീർ, നൌഷാദ്, അഷ്രഫ്, ഫാത്വിമ, സജ്ല, ജസ്ല എന്നിവർ മക്കളാണ്.
അഹ്മദ് നെടിയിരുപ്പ്, വരിക്കോടന മുസ്തഫ, മലപ്പുറം, കബീർ അലി കളിയാട്ടമുക്ക്, സീനത്ത് മുതലമാട്, അസ്മാബി ചങ്കുവെട്ടി, സമീറ പൂച്ചോലമാട്, റസീന മഞ്ചേരി എന്നിവർ മരുമക്കളാണ്.

Wednesday, January 11, 2012

കോർമത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മയും വിട വാങ്ങി



പാലത്തിങ്ങൽ:
പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങൽ താമസിക്കുകയായിരുന്ന തൊണ്ണൂറ്റിമൂന്നുകാരിയായ കോർമത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മ നിര്യാതയായി. പരേതനായ വലിയ പീടികക്കൽ ഹസൻ കുട്ടി ഹാജിയുടെ ഭാര്യയാണ്.
പ്രശസ്തമായ കോർമത്ത് തറവാട്ടിലെ കാരണവന്മാരായ പോക്കർക്ക, മാനുക്ക എന്നിവരുടെ വിയോഗം മൂലമുണ്ടായ വിടവ് സൃഷ്ടിച്ച വിഷമം വിസ്മരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കോർമത്തുകാർക്ക് മറ്റൊരു നഷ്ടവും കൂടി സംഭവിച്ചിരിക്കുന്നത്. 1921-ലെ മലബാർ ലഹളയിൽ, ബ്രിട്ടീഷ് സേനയുടെ അഗ്നിജ്വാലയിൽ നിന്ന് തലനാരിഴക്കാണ്, കേവലം രണ്ടു ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിക്കദിയ, രക്ഷപ്പെട്ടത്. 2011 ഏപ്രിൽ 3ന്ന് മഞ്ചേരിയിൽ നടന്ന കോർമത്ത് സംഗമത്തിൽ ഇവർ ആദരിക്കപ്പെട്ടിരുന്നു.
നാലു ആൺ കുട്ടികളുടെയും ആറ് പെൺകുട്ടികളുടെയും മാതാവായ ഹജ്ജുമ്മ, പ്രമുഖ സാമൂഹിക പ്രവർത്തകനായ അഡ്വക്കറ്റ് കെ. കെ. സൈദലവി, അബൂബക്കർ ഹാജി എന്നിവരുടെ പിതൃ സഹോദരിയാണ്.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 9. 30ന്ന്, പാലത്തിങ്ങൽ വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.

Monday, December 12, 2011

കോർമത്ത് കാരണവർ മാനുക്ക എന്ന അഹ് മദ് ഹാജി അന്തരിച്ചു



മഞ്ചേരി: ഡിസ. 12
കോർമത്ത് കുടുംബ കാരണവരും പൌര പ്രമുഖനുമായ കോർമത്ത് അഹ് മദ് എന്ന മാനുക്ക (93) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ 9.30 ന്ന്, മഞ്ചേരി സെണ്ട്രൽ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ ജനാസ സംസ്കരിക്കും.
മലബാറിലെ അംഗുലീപരിമിതരായ അഭ്യസ്തവിദ്യരിലും ഉയർന്ന ഉദ്യ്യോഗസ്ഥരിലും എടുത്തു പറയത്തക്ക ദേഹമായിരുന്ന കോർമത്ത് കുഞ്ഞിരായിൻ റൈഞ്ചറായിരുന്നു പിതാവ്. മുസ്ലിംകൾ ഭൌതിക വിദ്യാഭ്യാസം നിഷിദ്ധമായി കണക്കാക്കിയിരുന്ന അക്കാലത്ത്, ഭൌതിക വിദ്യാഭ്യാസത്തിലേക്ക് സധീരം കാലെടുത്തു വെക്കുക മാത്രമല്ല, ആജീവനാന്തം പേരിനൊപ്പം, ഒരു ഇംഗ്ലീഷ് പദം- ‘റൈഞ്ചർ- കൊണ്ടു നടക്കുക പോലും ചെയ്തറൈഞ്ചർമലബാർ മേഖലയിലെ ഒരത്ഭുതം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പതിനാറുമക്കളിൽ മൂത്ത മകനാണ് കോർമത്ത് അഹ്മദ് എന്ന മാനുക്ക.
ലത്തീഫ്, അബ്ദുറഹ്മാൻ, അബൂബക്കർ, മറിയുമ്മ, ആമിന, പാത്തുണ്ണി, നഫീസ, റുഖിയ, സുഹ്ര , പരേതരായ അബ്ദുൽ അലി, അബ്ദുൽ ഖാദർ, ഉണ്ണിപാത്തു, ഉണ്ണി ആയിശ, ആസ്യ, റാബിയ, എന്നിവരാണ് സഹോദരീ സഹോദരങ്ങൾ.
മഞ്ചേരിയിലെ പ്രമുഖ ബാരിസ്റ്ററായ അഡ്വ. അശ് റഫ് മാനുക്കയുടെ പുത്രനാണ്. കല്പകഞ്ചേരിയിൽ, ഭാര്യയും രണ്ടു മക്കളുമായി കഴിയുകയായിരുന്നു, കോർമത്തു തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ ഇദ്ദേഹം.